അവളുടെ അംശങ്ങളിൽ ഞാൻ മാറ്റം വരുത്തിയില്ല.
അവളുടെ സ്വാഭാവത്തിലും.
സ്വഭാവം അംശങ്ങളിൽ മാറ്റം വരുത്തിയതാണ്.
കോശങ്ങളിലേക്ക് പോയതെന്തെന്ന് അറിയില്ല.
ഞാൻ കവിതകളും കഥകളുമാണ് എഴുതിയത്.
നിന്നെ കുറിച്ച് കവിതയെഴുതാൻ നീ ആവശ്യപ്പെട്ടു.
ആരെയും വായിക്കാൻ നിർബന്ധിച്ചില്ല.
ആരുടെയും മനസ്സ് അസ്ഥിരമാക്കാൻ ആഗ്രഹിച്ചില്ല.
ശ്വാശതമായത് ശ്വാശത തന്നെ.
ഗ്രാമാന്തര അസ്തിത്വ അസ്ഥിരതകൾ.
സംസ്ഥാന രാജ്യ അസ്തിത്വ അസ്ഥിരതകൾ.
രാജ്യാന്തര അസ്തിത്വ അസ്ഥിരതകൾ.
കാറ്റടിക്കുന്നു.
മഴമാറി നില്ക്കുന്നു.
സൂര്യനുദിക്കുന്നു.
നീ തന്നെയാണ് അസ്ഥിരം.
ആടുന്ന അസ്ഥിര ബോധം.
എല്ലാ ഭ്രാന്തുകളുടെയും അമ്മ.
No comments:
Post a Comment