എവിടെനിന്നോ തുടങ്ങിയ,
എങ്ങോട്ടോ ഒഴുകുന്ന കാറ്റ്.
കാറ്റാടിയിൽ തഴുകി,
ഒഴുകി കിഴക്കോട്ടും
ഒഴുകി വടക്കോട്ടും
പിന്നെ തെക്കോട്ടും പടിഞ്ഞാട്ടും.
ഒഴുകും നിൻ ഒഴുക്കിൽ
തിരിപ്പിച്ച യന്ത്രങ്ങൾ
ജനിപ്പിച്ച ഊർജ്ജമീ
കവിതപോൽ ഒഴുകുന്നു
നിൻ സിരകളിൽ.
ഇവിടെ എഴുതിയിട്ടുള്ള എല്ലാ കവിതകളും ബോധതലത്തിൽ മേഘങ്ങൾ പോലെ എത്രയോകാലം കൊണ്ട് ഉരുണ്ടു കൂടിയതും, എന്നാൽ ഏതോ അബോധത്തിലെന്നപോലെ , മനസിന്റെ പെട്ടന്നുള്ള ഒരു വിസ്പോടന ചിന്തയിൽ ഒഴുകി വന്നതാണ്. കവിതകൾ എന്ന് ഞാൻ വിളിക്കുന്നു. നിങ്ങൾ അങ്ങനെ വിളിക്കുമോ എന്നെനിക്കറിയില്ല.
എവിടെനിന്നോ തുടങ്ങിയ,
എങ്ങോട്ടോ ഒഴുകുന്ന കാറ്റ്.
കാറ്റാടിയിൽ തഴുകി,
ഒഴുകി കിഴക്കോട്ടും
ഒഴുകി വടക്കോട്ടും
പിന്നെ തെക്കോട്ടും പടിഞ്ഞാട്ടും.
ഒഴുകും നിൻ ഒഴുക്കിൽ
തിരിപ്പിച്ച യന്ത്രങ്ങൾ
ജനിപ്പിച്ച ഊർജ്ജമീ
കവിതപോൽ ഒഴുകുന്നു
നിൻ സിരകളിൽ.
നീ സന്തോഷമായി ഇരിക്കണമെന്ന്,
മാത്രമേ ഞാൻ ചിന്തിച്ചിട്ടുള്ളൂ.
നിന്നെ വേദനിപ്പിച്ചവരെ
ഞാൻ
ശപിച്ചിട്ടുണ്ട്.
തെറ്റ് ചെയ്തവരെ ശപിക്കുകയല്ലാതെ,
കൊല്ലാൻ എനിക്ക് കഴിയില്ലല്ലോ.
നീ പറയുന്നത് എനിക്ക് വേണ്ടി,
ചെയ്യുന്ന നിന്റെ പ്രവർത്തികളിൽ,
വേദന അറിയുന്നില്ലെന്നാണ്.
നീ വേദനിക്കുമ്പോൾ,
ഞാനാണ് വേദനിക്കുന്നത്.
അതാണ് നീ അറിയാതെ പോയത്.
അല്ലെങ്കിൽ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിച്ചത്.
വേദന സഹിക്കാനുള്ള നിന്റെ ഭ്രാന്തമായ
കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു.
ഭ്രാന്ത് ഒരു സുഖമാണ്.
അസുഖമല്ല.
ചില ഭ്രാന്തുകൾ മാത്രം.
ചില ഭ്രാന്തുകൾ മാത്രം.
വയറുള്ള ചാർജർ,
ഇല്ലാത്ത ചാർജർ,
യൂസബി ചാർജർ,
സൂര്യന്റെ ചാർജർ,
നേരിട്ടുള്ള ചാർജർ,
മൂന്നും കൂടിയ ചാർജർ,
രണ്ടും കൂടിയ ചാർജർ,
മതിയായി, ചാർജർ ഇല്ലാതെ,
വയറു കുത്തി പാട്ട് കേട്ടാൽ മതിയേ !!!
യേശുവിനെ ക്രിസ്ത്യാനികൾ വായിച്ചിട്ടുണ്ടോ ?
ഗാന്ധിജിയെ കോൺഗ്രസ് വായിച്ചിട്ടുണ്ടോ ?
മാർക്സിനെ കമ്മ്യൂണിസ്റ്റുകാർ വായിച്ചിട്ടുണ്ടോ?
നബിയെ മുസ്‌ലിമുകൾ വായിച്ചിട്ടുണ്ടോ?
ബുദ്ധനെ ആരെങ്കിലും വായിച്ചിട്ടുണ്ടോ?
ഞാനും വായിച്ചിട്ടില്ല.
എബ്രഹാം ലിങ്കനെ ആരെങ്കിലും…
ഇനി വേണ്ട; എന്റെ കവിത കഴിഞ്ഞു.
ഇത് വായിച്ചതിന് നന്ദി.
കേൾവിക്കാർ : "നല്ല അച്ചാർ നല്ല എരിവാണ്, തൊട്ടുകൂട്ടാം"
ഉപദേശികൾ : "അതൊക്ക ഉപദേശിക്കാൻ വായിക്കുന്നതാണ്. അത് ഞങ്ങളുടെ ജോലിയാണ്."
അന്ധൻ : "ആരെങ്കിലും എന്തെങ്കിലും വായിച്ചതിന്റെ ലക്ഷണം കാണുന്നില്ല.
ചിലപ്പോൾ ഞാൻ അന്ധനായതുകൊണ്ടാകാം."
പന്നികൾ ഞങ്ങൾ ഒന്നാണ്.
ഞങ്ങൾ ചെളിയിൽ ഒന്നാണ്.
നിങ്ങളെ ചെളിയിൽ വലിച്ചിടും നേരം,
ആനന്ദത്തിൻ ആനന്ദം.
ചെളിയിൽ മുങ്ങിക്കുളിക്കും നേരം;
ആരോഗ്യത്തിൻ പുതുശീലം.
ശീലമില്ലെങ്കിൽ ശീലമായാൽ,
ശീലമാകുന്ന പുതുശീലം.
ചെളി നിങ്ങൾക്ക് വൃത്തിയാക്കാൻ,
കഴിയില്ലതിൻ കാരണം;
ചെളിക്കുണ്ടിലാണ് നിങ്ങളും നമ്മളും.
മുകളിൽ നിന്ന് പമ്പുകൊണ്ടു;
വെള്ളമൊഴിച്ചാൽ വെളുക്കും പന്നി;
കാല് താഴ്ത്തിയാൽ വെളുത്ത പന്നി;
ചുവന്ന പന്നിയായിടും കാലം.
ചതുപ്പിൽ കല്ലുകളോരോന്നിട്ട്,
പന്നികളെ കര കയറ്റിയാലും
ചെളി കണ്ടാൽ ഞാൻ ഉരുളും,
അതെൻ പ്രേമമല്ലേ?
ചെളിസുഖവും ഒരു സുഖം തന്നെയല്ലേ?
ഞാനൊരു പന്നി, നീയൊരു പന്നി.
കുളിക്കാനായി ചെളിക്കുണ്ടുകൾ.
ചെളി കുളിയും ചെളി ചികിത്സയും;
പുതു ട്രെൻഡ് തന്നെയാണല്ലോ.
മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...