Friday, September 25, 2015

തന്മയി ഭാവം


തന്മയി   ഭാവത്തിൻ,

ഓളങ്ങൾ  സൃഷ്ടിച്ചു.

കണ്ണാടിപോലെ വെട്ടി,

തിളങ്ങിയെൻ 

ആവണിമാസത്തെ

സൂര്യ പ്രഭാവത്തെ,

ആഗിരണം ചെയ്ത, 

പുഴയായി മാറി നീ.  

എന്നിലെ ശബ്ദവും,

താളവും മോഹവും,

കാണുന്ന ദ്രിശ്യവും

കേൾക്കുന്ന  രാഗവും,

പ്രതിധ്വനി തന്നെയെന്ന-

റിയുക സഖിയേ.

Thursday, September 24, 2015

ഗാന്ധർവം


ഗാന്ധർവ നക്ഷത്രമാക്കിയെൻ,

സഖീയുടെ വിലാപം,

മേഘത്തിൽ ഞൊറിഞ്ഞ മിന്നലായും,

മഴത്തുള്ളിയായും മഴയായും,

പരികീർത്തനം ചെയ്തു.

 

ശരത്കാല പ്രഭയിൽ

മുങ്ങിയ ഭൂമിയെ തണുപ്പിക്കും,

തളിർകാറ്റായും  കുളിർകാറ്റായും,

തഴുകവേ,

 

തെന്നിയും മിന്നിയും  നീങ്ങിയ നക്ഷത്രത്തെ,

ഗാന്ധർവ ധോരണമണിയിക്കും,

അഭംഗുരമാം മോഹമാണ്,

സഖീയുടെ പ്രണയം.

പ്രണയ താപദീപ്താങ്കിതം


വിരഹത്തിൻ വേദന പ്രണയത്തിൻ,

താപദീപ്താങ്കിതമെന്നു,

ചൊല്ലിയ കവിയുടെ അബോധത്തിൽ,

പ്രണവ സ്വരൂപൻ പ്രണവം ചൊല്ലുകിൽ,

അമൂർത്തമാം വാക്കുകൾ തിരുവചനം തന്നെ.

മനോമയ  കാഴ്ചകൾകളെന്നെ,

അഘോര ചിന്തകളിലാഴ്ത്തി, 

വിവഷതൻ ചിന്താചാലകമെന്നും,

ആത്മനിഷ്ട സപ്ത സ്വരങ്ങളെന്നറിയുക.

Sunday, September 20, 2015

കപോലകല്പിതം


കനവുകൾ നിറച്ചത്  അവളുടെ ശബ്ദത്തിൻ മായാജാലമെങ്കിലും,

ശബ്ദം നിറച്ചതും തൂലികയെ.

കനവുകൾ നിറച്ചത് അവളുടെ നിശബ്ധത യുദ്ധമെങ്കിലും,

യുദ്ധം നിറച്ചതും തൂലികയെ.

കപോലകല്പിതമാം അവളുടെ മിഴി പീലികൾ,

സാഗരത്തിൻ ശാന്തമാം ഓളങ്ങൾ വെട്ടിതിളങ്ങും നയനങ്ങൾ,

നിഗൂഡ നിശബ്ധ്തക്കും കാവ്യത്തിൻ ഭംഗിയെന്ന് ,

തെളിയും നേരത്ത്  എഴുതിയതെല്ലാം,

മഹാകാവ്യത്തിൻ ദീപ്തോൽസവം.

Sunday, September 13, 2015

അമ്മയെ തേടി






ഭാവനാങ്കുരത്തിൻ  അമ്മയെ,
യുഗ  യുഗന്താരം  തേടിയലഞ്ഞു,
മകളെന്ന രൂപമണിഞ്ഞ,
അവാച്യമായ നിമിഷത്തിൽ,
പിതാവായും,
പിന്നെ വീണ്ടും പുത്രനായും,  
അതിരിക്തമായെൻ മനസ്സിൽ,
നിന്നുടെ അന്യതാഭാവത്തിൻ അതിചാലകം,
അർദ്ധോക്തിതൻ വാക്കുകൾക്കിടയിലും,
അകല്പിതമാം അകപ്പോരുൾ,
പ്രദീപ്തമാക്കിയെന്നറിയുക.

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...