[translations from English collection.]
പൈതലിൻ കൂന്തളംപ്പോലൊരുവന്റെ
തലയിൽ കോറിവരച്ച നാരുകൾപോൽ.
അലോങ്കോലമെന്നും അച്ചടക്കത്തിൻ കീഴിൽ.
കാല്പനിക ചിട്ട-കുടകളുയർത്തി.
അതിരുകളുള്ള തൊലിപ്പുറമല്ല,
കുന്നുകളും കുഴികളുമില്ല.
മൂർച്ചയുള്ള വശങ്ങളുമില്ല.
വെള്ളമേഘങ്ങൾ വെള്ളം- തെറിപ്പിച്ചപോലെയും
കാർമേഘ വിക്ഷോഭ- പ്രകടനംപോലെയും
അലോങ്കോലമായി- അണിനിരന്നപ്പോലെയും.
അവന്റെ പൈതൽതല
മഴയെ കുറിച്ചൊരു വേദനയില്ലാതെ
അലോങ്കോലമേഘമായ് മാറിടുന്നു.
അവനിലെ ശിശുവെന്നും
മഴയും വെയിലുമായി.
മിന്നലും ഇടിയുമായി.
കൊടുങ്കാറ്റായി,
പിന്നെ തെന്നലായി,
കാലത്തെ തലോടും
ശിശുവായ് പുനർജ്ജന്മമായിടുന്നു.
No comments:
Post a Comment