ഞാൻ അവളിലാണ് ജനിച്ചത്.
അവളെന്റെ അമ്മയായിരുന്നില്ല.
അതോ അവൾ എന്നിലാണോ ജനിച്ചത്?
ഞാനവളുടെ അമ്മയുമായിരുന്നില്ല.
അവൾ ഭ്രൂണത്തെ അലസിപ്പിച്ചു.
ഞാൻ വളർത്തി.
അവളുടെ ഗർഭപാത്രത്തിൽ എല്ലാമുണ്ടായിരുന്നു.
അതെനിക്ക് വേണമായിരുന്നു.
എനിക്ക് പ്രസവിക്കാനവുമായിരുന്നില്ല.
ഞാൻ വിഷമിച്ചു.
എങ്കിലും പ്രജനനം നടന്നു.
ചുമന്ന് നടക്കുക തന്നെയായിരുന്നു ബുദ്ധിമുട്ട്.
പ്രസവം സാധാരണമായിരുന്നു.
പൈതലിന് അവളുടെ
മുഖമായിരുന്നു.
എന്റെ പൈതൽ. എന്റെ സ്നേഹം.
ഒരു ദൈവീക ആവരണം.
വ്യാളികളിൽ നിന്ന് രക്ഷനേടാൻ.
ഇപ്പോൾ നീയും വ്യാളിയാണോ?
No comments:
Post a Comment