ആകാശ കോട്ടയിൽ
തനിച്ചായ് ഇഴഞ്ഞു നീങ്ങി
കാർ മേഘങ്ങൾക്കിടയിലൂടെ
മഞ്ഞു മേഘങ്ങൾ തേടിയുള്ള യാത്രയിൽ
തളിർ കാറ്റായി, കുളിർ കാറ്റായി
മേഘങ്ങളേ തഴുകി നീങ്ങവേ
സുര്യകിരങ്ങൾ പതിഞ്ഞു
പിളർന്ന അപ്പൂപ്പൻ താടികളെനിക്ക്
തുണായി എത്തി
അദ്വൈത കോട്ടയിൽ
ഇവിടെ എഴുതിയിട്ടുള്ള എല്ലാ കവിതകളും ബോധതലത്തിൽ മേഘങ്ങൾ പോലെ എത്രയോകാലം കൊണ്ട് ഉരുണ്ടു കൂടിയതും, എന്നാൽ ഏതോ അബോധത്തിലെന്നപോലെ , മനസിന്റെ പെട്ടന്നുള്ള ഒരു വിസ്പോടന ചിന്തയിൽ ഒഴുകി വന്നതാണ്. കവിതകൾ എന്ന് ഞാൻ വിളിക്കുന്നു. നിങ്ങൾ അങ്ങനെ വിളിക്കുമോ എന്നെനിക്കറിയില്ല.
മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...
No comments:
Post a Comment