Friday, February 13, 2015

ഫെബ്രുവരി 14 ന്റെ ഓര്മക്ക്

പാതിരാ നൂൽ മഴയിലൂർന്നിറങ്ങി,


പാൽ നിലാവ് പൊഴിയും രാത്രിയിൽ


ഇളം കാറ്റിൽ ആടിയുലയും,


മുടിയിഴകൾ തലോടിയെൻ


പ്രിയ സഖീ മയങ്ങവേ


ചന്ദ്രോപമയിൽ മുഴുകിയ


കവി ഭാവനയെ, വർണ്ണത്തിൽ ചാലിക്കും


ആനന്ദ വാക്കുകൾ പൊഴിക്കും


നിൻ അധരങ്ങൾ, മിഴികൾ


മിഴിപീലികളെല്ലാമെൻ


അക്ഷരോൽസവത്തിൽ തേരോട്ടമായിടുമെന്നത്


യെൻ കാല്പനിക സൌന്ദര്യത്തെ

വരയ്ക്കും യുക്തിയെന്നു തിരിച്ചറിയും

ചന്ദ്രലേഖയാണ് നീ

 

No comments:

Post a Comment

വലിയ ഉപദേശങ്ങൾ

അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...