ശബ്‌ദിക്കാൻ ശബ്ദമില്ലെൻ വേദന,
നിശബ്ദമായൊരു പരിഹാസ്യവേദന,
പണക്കിഴി ശബ്ധത്തിൻ അട്ടഹാസമെന്നത്,
ഭൂമിയിൽ ആനന്ദ നൃത്തമെത്രെ.
അകപ്പൊരുൾ അറിയാതെ കേഴും,
കുലീനയാണ് ഞാൻ.
കാരണഭൂതമറിയാതെ കൂപമണ്ഡൂക-
കാലവിചാരം നേരിടും,
കുലടയെപ്പോൾ.
ഇവിടെ എഴുതിയിട്ടുള്ള എല്ലാ കവിതകളും ബോധതലത്തിൽ മേഘങ്ങൾ പോലെ എത്രയോകാലം കൊണ്ട് ഉരുണ്ടു കൂടിയതും, എന്നാൽ ഏതോ അബോധത്തിലെന്നപോലെ , മനസിന്റെ പെട്ടന്നുള്ള ഒരു വിസ്പോടന ചിന്തയിൽ ഒഴുകി വന്നതാണ്. കവിതകൾ എന്ന് ഞാൻ വിളിക്കുന്നു. നിങ്ങൾ അങ്ങനെ വിളിക്കുമോ എന്നെനിക്കറിയില്ല.
അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...