കേട്ട കഥകളോരോ കെട്ടുണ്ട്,
കെട്ടുകഥകളോരോ കെട്ടുണ്ട്.
കെട്ടകഥകളൊരു കെട്ടുണ്ട്.
മുട്ടിയതൊരു കെട്ടുണ്ട്.
തട്ടിയതൊരു കെട്ടുണ്ട്.
കിട്ടിയതൊരു കെട്ടുണ്ട്.
തട്ടിലൊരു കെട്ടുണ്ട്.
കെട്ടിലൊരു മട്ടുണ്ട്.
കെട്ടുണ്ടോ? കെട്ടുണ്ട്.
കേട്ട്ണ്ടോ? കേട്ട്ണ്ട്
ഇവിടെ എഴുതിയിട്ടുള്ള എല്ലാ കവിതകളും ബോധതലത്തിൽ മേഘങ്ങൾ പോലെ എത്രയോകാലം കൊണ്ട് ഉരുണ്ടു കൂടിയതും, എന്നാൽ ഏതോ അബോധത്തിലെന്നപോലെ , മനസിന്റെ പെട്ടന്നുള്ള ഒരു വിസ്പോടന ചിന്തയിൽ ഒഴുകി വന്നതാണ്. കവിതകൾ എന്ന് ഞാൻ വിളിക്കുന്നു. നിങ്ങൾ അങ്ങനെ വിളിക്കുമോ എന്നെനിക്കറിയില്ല.
അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...
No comments:
Post a Comment