എവിടെനിന്നോ തുടങ്ങിയ,
എങ്ങോട്ടോ ഒഴുകുന്ന കാറ്റ്.
കാറ്റാടിയിൽ തഴുകി,
ഒഴുകി കിഴക്കോട്ടും
ഒഴുകി വടക്കോട്ടും
പിന്നെ തെക്കോട്ടും പടിഞ്ഞാട്ടും.
ഒഴുകും നിൻ ഒഴുക്കിൽ
തിരിപ്പിച്ച യന്ത്രങ്ങൾ
ജനിപ്പിച്ച ഊർജ്ജമീ
കവിതപോൽ ഒഴുകുന്നു
നിൻ സിരകളിൽ.
ഇവിടെ എഴുതിയിട്ടുള്ള എല്ലാ കവിതകളും ബോധതലത്തിൽ മേഘങ്ങൾ പോലെ എത്രയോകാലം കൊണ്ട് ഉരുണ്ടു കൂടിയതും, എന്നാൽ ഏതോ അബോധത്തിലെന്നപോലെ , മനസിന്റെ പെട്ടന്നുള്ള ഒരു വിസ്പോടന ചിന്തയിൽ ഒഴുകി വന്നതാണ്. കവിതകൾ എന്ന് ഞാൻ വിളിക്കുന്നു. നിങ്ങൾ അങ്ങനെ വിളിക്കുമോ എന്നെനിക്കറിയില്ല.
അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...
Good one
ReplyDelete