അന്നജമായത്,
ചോറാണെന്ന്,
ചോറും വറ്റുകൾ
അരിയാണെന്നും
അരികൾ ഓരോ,
നെല്ലിൻ കൂട്ടിൽ
മൂലകമാണെന്നോ-
ർക്കാതൊരുനാൾ
വിളിച്ചീടുന്നു;
എന്തൊരു കഞ്ഞി.
എന്തൊരു കഞ്ഞി.
വിശപ്പിൻ വിളിയെ
ഉറക്കിയ കഞ്ഞി;
കഞ്ഞിയിൽ വെള്ളവും
ചോറും വറ്റും
അരിയോട് അര
ബഹുമാനം ഇല്ല.
ദിവസം തോറും
അന്നജമാകും.
അരിയോട് അര
ബഹുമാനം ഇല്ല.
അരി വേവായാൽ
ചോറായല്ലോ
ജോറായല്ലോ
അരിയോട് അര,
ബഹുമാനം ഇല്ല.
ചോറായാലും
ജോറായാലും.
നെല്ലിനുള്ളിൽ
ഒതുങ്ങിയിരിക്കും
അരിയില്ലെങ്കിൽ
എന്തൊരു കാലം;
കാലന് പോലും
കോലം കെട്ടൊരു
കാലം വരുമെന്നറിഞ്ഞീടേണം.
എന്തൊരു കാലം;
എന്തൊരു കോലം.
നല്ലൊരു നെല്ലിൻ
വിത്ത് വിതച്ച്
പല പടവായി
നെല്ല് വിളഞ്ഞു.
മട്ടയും ബസുമതി
ജീരക ശാലയും
പൊന്നിയും കുറുവയും
ജയ പൊക്കാളിയും.
നെല്ലിനുള്ളിൽ
ഒതുങ്ങിയിരിക്കും
അരിയില്ലെങ്കിൽ
എന്തൊരു കാലം;
കാലന് പോലും
കോലം കെട്ടൊരു
കാലം വരുമെന്നറിഞ്ഞീടേണം
എന്തൊരു കാലം
എന്തൊരു കോലം.
പച്ച പുതച്ചു
കിടക്കും പാടം
നടുവിൽ കസവിൻ
സ്വർണ്ണത്തിളക്കം.
സൂര്യൻ വീശിയ
വെള്ളി വെളിച്ചം
ചന്ദ്രൻ വീശിയ
സ്വർണ്ണ വെളിച്ചം.
പച്ച പുതച്ചൊരു
പാടത്തെങ്ങും
കണ്ടം തോറും
ഓടി നടന്നു.
കതിരുകൾ തോറും
നെല്ലുകൾ വിളയും
പൂച്ചെണ്ടായി
സ്വർണനിറത്തിൽ
പാടവരമ്പൊത്തോടി
നടക്കും കുട്ടിക്കാലം
തെളിയും കാലം.
കാര്യമിതൊക്കെ
ശരിയെന്നാലും
കഞ്ഞി കുടിച്ചിട്ട
വനെ വിളിച്ചു;
എന്തൊരു കഞ്ഞി.
എന്തൊരു കഞ്ഞി.
കൊയ്ത്തു നടത്തി
മെയ്തു നടത്തി
ആറ്റിയും പാറ്റിയും
കുത്തിയെടുത്തു.
നെല്ലിൻ തോടുകൾ
പൊളിച്ചവൻ
അരിയായ്
പൊരിയായ്
അരിയായ്
അടിപൊളിയാ
ചാക്കിൻ കെട്ടിൽ.
വിശപ്പിൻ വിളിയെ
ഉറക്കിയ കഞ്ഞി
എന്തൊരു കഞ്ഞി
അരിയോട് അര
ബഹുമാനം ഇല്ല.
ചോറായാലും
എന്തൊരു കഞ്ഞി
നെല്ലിനുള്ളിൽ
ഒതുങ്ങിയിരിക്കും
അരിയില്ലെങ്കിൽ
എന്തൊരു കാലം;
കാലന് പോലും
കോലം കെട്ടൊരു,
കാലം വരുമെന്നറിഞ്ഞീടേണം.
എന്തൊരു കാലം.
എന്തൊരു കോലം.