[ദേശാഭിമാനിയിൽ സാനുമാഷ് എഴുതിയ ലേഖനം ഇന്ന് വായിക്കുന്നതിനിടയിൽ പൊട്ടിവീണ
കവിത.]
കേരളമെന്നൊരു മനോഹര മനോരാജ്യം
ചിരിക്കുന്നു കരയുന്നു മൊണാലിസയെപ്പോൽ
പുഞ്ചിരിക്കുന്നു.
ഇടത്തോട്ട് ചായുന്നു. വലത്തോട്ട് ചായുന്നു.
വൃശ്ചിക കാറ്റിലെ കവുങ്ങുപ്പോൽ നൃത്തമാടുന്നു.
ഒരു വേള ഇടത്തോട്ട് പിന്നെ വലത്തോട്ട്.
മെസിയെപ്പോൽ ജനം ഇടതു വെട്ടിച്ചു വലതു വെട്ടിച്ചു
പന്തു തട്ടി കളിക്കുന്നു.
കേരളമെന്നൊരു മനോഹര മനോരാജ്യം.
മനോരാജ്യ വിഭ്രാന്തിയിൽ ഇരു നിറങ്ങൾ മാറിമറയുന്നു
മോണയിൽ മൊണാലിസമാരുടെ കേരനാട്ടിൽ.
എങ്കിലും ചിലർ മോഹിക്കും ഒരു നിറം ഒരേയൊരു നിറം.
അത് ചുവപ്പായിരിക്കണം പെണ്ണിൻ ലജ്ജാചുവപ്പുപ്പോൽ
ചുവന്നിരിക്കണം. പ്രണയ ചുവപ്പുപ്പോൽ ചുവന്നിരിക്കണം.
വിപ്ലവ വീര്യ ചുവപ്പുപോലെന്നു സ്വപ്നം കാണാൻ തുടങ്ങുമ്പോഴേ
പല നിറങ്ങളുമായി വീശിയെറിയും ചിത്രകാരൻ.
നിറമേതെന്ന് ചൊല്ലാതെ ബ്രഷ് വീശിയെറിയുന്നു
പല നിറങ്ങളുമായി ചുവരിൽ തെരുവിൽ
കൂടിയാട്ടമാടുന്നു കേരള രാഷ്ട്ര തന്ത്രഞ്ജർ.
നിറമറിയാതെ മനമറിയാതെ കൂടിയാട്ടമാടുന്നു
ഇടതു വലതു പക്ഷികൾ.
നിറമറിയാതെ മനമറിയാതെ കൂടിയാട്ടമാടുന്നു
ഇടതു വലതു പക്ഷികൾ.
ഇടത്തോട്ട് ചായുന്നു. വലത്തോട്ട് ചായുന്നു.
ചിരിക്കുന്നു കരയുന്നു മൊണാലിസയെപ്പോൽ.