[സുനിൽ പി ഇളയിടം എന്ന പ്രഭാഷകന്റെ ചില വാക്കുകളാൽ പ്രചോദിതനായി ചന്ദ്രനെ കുറിച്ചെഴുതിയത്. "രാതിയിൽ നമ്മുടെ പറമ്പിൽ നിന്നും നോക്കുമ്പോൾ, ചന്ദ്രൻ നമ്മുടെ പറമ്പിലാണ് ഉദിച്ചതെന്ന് തോന്നു. ഏതു വരെ ? അടുത്ത പറമ്പിൽ പോയി നിന്ന് നോക്കുന്നത് വരെ.സുന്ദരിയായ ചന്ദ്രൻ സൂര്യന്റെ പ്രകാശ പ്രതിബിംബമാണ്. പുഴയിൽ കാണുന്നത് ചന്ദ്രന്റെ പ്രതിഭിംബം. പുഴയിലെ ഓളങ്ങളിൽ ചന്ദ്രൻ ആടുന്നതായി തോന്നുക സ്വാഭാവികമാണ്. ഭൂമിയുടെ കറക്കത്തിനനുസരിച്ച് സൂര്യന്റെ വ്യത്യസ്ത ഭാവങ്ങൾ ചന്ദ്രൻ വരക്കുന്നു. ചിലപ്പോൾ അരിവാള് പോലെ, അല്ലെങ്കിൽ അർദ്ധ ചന്ദ്രനായി, പൂർണ്ണ ചന്ദ്രനായി, ചിലപ്പോൾ വജ്ര മോതിരമായി. ചന്ദ്രൻ അവിടെ തന്നെയുണ്ട്; സൂര്യനെ പ്രകാശിപ്പിക്കുന്നവളായി. " ]
രാത്രിതൻ മറവിലുദിച്ചത് പുഴയിലെ
വെള്ളത്താമരയല്ലെന്നറിഞ്ഞത് നീ.
മാലോകർ പാടിയതെല്ലാമീ,
പുഴയുടെ ഓളങ്ങളാണെന്നു തിരിച്ചറിഞ്ഞ്;
പുഴവക്കിൽ ചൂണ്ടക്കെന്നപ്പോൽ,
നിന്നവന്റെ കുഞ്ഞുമീനല്ലെന്ന്,
നീ ഓർത്തീടേണം.
ഭിക്ഷയായി വഴിവക്കിൽ വീണിടും ചട്ടിയിൽ,
തുട്ടുപോലല്ലെന്നു അറിയുക നീ.
കാറ്റത്തു വീണിടാൻ ആടിക്കളിക്കുന്ന,
മഞ്ഞ മാമ്പഴമല്ലെന്നും,
നീ ഓർത്തീടേണം.
കത്തി ജ്വലിച്ചീടും ഹീലിയോസ്
ദേവന്റെ;
സെലിനീ ദേവതയാണല്ലോ നീ.
വാവിന്റ ഭ്രാന്തിളകുമ്പോൾ നീ സ്വയം,
വേലിയേറ്റ തിരകളെന്നു ഓർത്തീടേണം.
സൂര്യ ഗ്രഹണത്താൽ ഇരുട്ട് മറഞ്ഞത്;
ചന്ദ്രവിലാസമെന്ന് അറിയുക നീ.
ചന്ദ്ര ഗ്രഹണത്താൽ ഇരുട്ട് മറഞ്ഞത്;
ഭൂമിതൻ കളിയാണെന്നു ഓർത്തീടേണം
സെലിനീ ദേവതയാണല്ലോ നീ.
വാവിന്റ ഭ്രാന്തിളകുമ്പോൾ നീ സ്വയം,
വേലിയേറ്റ തിരകളെന്നു ഓർത്തീടേണം.
സൂര്യ ഗ്രഹണത്താൽ ഇരുട്ട് മറഞ്ഞത്;
ചന്ദ്രവിലാസമെന്ന് അറിയുക നീ.
ചന്ദ്ര ഗ്രഹണത്താൽ ഇരുട്ട് മറഞ്ഞത്;
ഭൂമിതൻ കളിയാണെന്നു ഓർത്തീടേണം
No comments:
Post a Comment