പാതിരാ നൂൽ മഴയിലൂർന്നിറങ്ങി,
പാൽ നിലാവ് പൊഴിയും രാത്രിയിൽ
ഇളം കാറ്റിൽ ആടിയുലയും,
മുടിയിഴകൾ തലോടിയെൻ
പ്രിയ സഖീ മയങ്ങവേ
ചന്ദ്രോപമയിൽ മുഴുകിയ
കവി ഭാവനയെ, വർണ്ണത്തിൽ ചാലിക്കും
ആനന്ദ വാക്കുകൾ പൊഴിക്കും
നിൻ അധരങ്ങൾ, മിഴികൾ
മിഴിപീലികളെല്ലാമെൻ
അക്ഷരോൽസവത്തിൽ തേരോട്ടമായിടുമെന്നത്
യെൻ കാല്പനിക സൌന്ദര്യത്തെ
വരയ്ക്കും യുക്തിയെന്നു തിരിച്ചറിയും
ചന്ദ്രലേഖയാണ് നീ
പാൽ നിലാവ് പൊഴിയും രാത്രിയിൽ
ഇളം കാറ്റിൽ ആടിയുലയും,
മുടിയിഴകൾ തലോടിയെൻ
പ്രിയ സഖീ മയങ്ങവേ
ചന്ദ്രോപമയിൽ മുഴുകിയ
കവി ഭാവനയെ, വർണ്ണത്തിൽ ചാലിക്കും
ആനന്ദ വാക്കുകൾ പൊഴിക്കും
നിൻ അധരങ്ങൾ, മിഴികൾ
മിഴിപീലികളെല്ലാമെൻ
അക്ഷരോൽസവത്തിൽ തേരോട്ടമായിടുമെന്നത്
യെൻ കാല്പനിക സൌന്ദര്യത്തെ
വരയ്ക്കും യുക്തിയെന്നു തിരിച്ചറിയും
ചന്ദ്രലേഖയാണ് നീ
No comments:
Post a Comment